മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

മാമൂല്‍

മിനികഥ
അങ്ങിനെ...
പാത്തുമ്മയുടെ വയറ് വലുതായി വന്നു. 
അമ്മായിയമ്മ ഫ്രിഡ്ജും രാജധാനി കട്ടിലും കൊണ്ടിടാനുള്ള സ്ഥലമൊരുക്കി. 
പള്ള കാണാന്‍ പാത്തുമ്മയുടെ സ്വന്തം വീട്ടില്‍ നിന്ന് പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ വന്നു. ബിരിയാണി തിന്നു വയറു വലുതാക്കി പാത്തുമ്മയുടെ പള്ള കണ്ടു കയ്യും വീശി അവര്‍ പോയി.ഫ്രിട്ജിനും കട്ടിലിനും ഒരുക്കിയ സ്ഥലം അപ്പോഴും ശൂന്യമായി കിടന്നു.
                 അക്കിടി മനസ്സിലായ അമ്മായിയമ്മ പാത്തുമ്മയോട്‌ പറഞ്ഞു,
        "ഇത്തരം മാമൂലിനെതിരെ ശബ്ദിക്കാന്‍ പണ്ഡിതന്മാര്‍ക്കെന്താ  നാക്കില്ലേ?"


ഫൈസല്‍ കണ്ണത്തുംപറ (ചന്ദ്രിക ആഴ്ചപ്പതിപ്പ്‌ )

1 comment:

  1. ammayiyanu tharam,electionil matsarikkam,avasaravada kalath pidichunilkanavum.

    ReplyDelete