മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

                    ഖിയാമം പോലൊരു   കാറ്റ് 




മഴ ചാറി വീഴുന്ന പതിവ്   പ്രഭാതങ്ങള്‍ക്ക്  പകരം മഞ്ഞിന്‍റെ വെളുപ്പ് പുതച്ച സുന്തര പ്രഭാതമാണ് അന്ന് അയാള്‍  ജനല്‍ തുറന്നപ്പോള്‍ കണ്ടത് ..

പാതി വെളിച്ചത്തില്‍  ആ മനോഹര  ദ്രശ്യം അയാള്‍  കുറെയധികം  നോകി .!

പ്രഭാത കര്‍മങ്ങള്‍ക്ക് ശേഷം   അയാള്‍ ഓട്ടോയില്‍ കയറി കടയിലേക്ക് പോയതും മഞ്ഞിന്‍റെ  മൂടുപടത്തിനുള്ളിലൂടെയാണ്.

        പതിവുപോലെ   അയാള്‍  കടയില്‍ വീല്‍ചെയറില്‍ ഇരുപ്പുറപ്പിച്ചു . എടുത്തു  ഇരുത്തിയപ്പോള്‍ ഇരുന്നു തുടങ്ങി എന്ന് പറയുന്നതാവും ശരി. ഒരപകടത്തില്‍ ചലനശേഷി നഷ്ടപ്പെട്ട്പോയിരുന്നു അയാള്‍ക്ക്‌ ...

കടയിലെ  എല്ലാം ഒന്ന് ക്രമപ്പെടുത്തി  മഞ്ഞു വീഴുന്ന ആകാശ നീലിമയിലേക്ക്  നോക്കി അയാള്‍  ഇരിക്കവെ. ഒന്ന് രണ്ടു കസ്റ്റമേഴ്സ് വന്നു  .ഇടപാടുകള്‍നടത്തുന്നതിനിടെ  അവരും പറഞ്ഞു

   ''ഇന്നു നല്ല കാലാവസ്ഥയാ ...!!''

   അയാളുടെ ചിന്തകള്‍ പിന്നെ അതിനു പിറകെ പോയി  .-- കാലാവസ്ഥയുടെ  കണിശമായ  പരിണാമങ്ങള്‍ ..ഭൂമി  ആകാശം     മഴ.  വെയില്‍ .മഞ്ഞ്...

ഈ ചെറിയ ജീവിതത്തിനിടക്ക് മഴയും   വെയിലും  മഞ്ഞും  ഈഭൂമിക്കു മുകളില്‍ എത്ര വട്ടം വന്നു പോയി. . .പ്രപഞ്ചത്തിന്‍റെ  അനന്തതയിലെവിടെയെങ്ങിലും  ഇപ്പോ മഴ പെയ്യുന്നുണ്ടാവുമോ  ? അവിടെയൊക്കെ കാലാവസ്ഥ എങ്ങനെയായിരിക്കും?  ചൊവ്വയില്‍ ആയി രത്തി അഞ്ഞൂ റു  കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശാറുണ്ടന്ന്  കേട്ടിട്ടുണ്ട്...! അങ്ങിനെ ഒരു കാറ്റ് എവിടെയെങ്ങാനും   വീശിയാല്‍ ...ഹോ !

   ഓര്‍ത്തു  ചിരിച്ചുകൊണ്ട്   അയാള്‍  റോഡിലേക്ക് നോകി . ഇന്നലെ വീണ മഴയുടെ വെള്ളം ഇനിയും വറ്റിയിട്ടില്ല . ആ വെള്ളത്തില്‍  ആകാശ നീലിമ  കാണാന്‍ എന്തോരഴ്ക് . ! 

അതിനരികെ നടന്നു   പോയവരുടെ പ്രതിബിംബതിനെല്ലാം സ്വല്പം നീളകൂടുതളുണ്ടല്ലോ  എന്നയാള്‍കണ്ടുപിടിച്ചു് ! .റോഡിനു മറുവശത്തിരിക്കുന്ന മല്സ്യക്കരനെയും  അയാള്‍ക്ക്‌  കാവലിരിരിക്കുന്ന  പൂച്ചയുടെയും ചലനങ്ങള്‍  ആ  വെള്ളത്തില്‍ നോക്കി  അയാള്‍  ആസ്വദിച്ചു . പതിവില്ലാത്ത വിധം കുരുവി കൂട്ടങ്ങള്‍ അങ്ങാടിയില്‍ പറന്നിറങ്ങുന്നതും    കണ്ടപ്പോള്‍ അയാള്‍ക്കും  തോന്നി

   '' ഇന്നു ഒരു സുന്തര ദിനം തന്നെ ''

    ;പിന്നെ എന്താണ് സംഭവിച്ചത് ..?

    റോഡില്‍ വെറുതെ നിന്ന ഒരാള്‍ പടിഞ്ഞാറു നോക്കി പറയുന്നത് കെട്ടു

''വരുന്നുണ്ട് - ആകാശം ഇടിച്ചു പൊളിച്ചു മഴ വരുന്നുണ്ട് ..!

    ഇറയത്തെ വിടവിലൂടെ അയാളും  നോക്കി . 

ഉള്ളം ഒന്ന് നടുങ്ങിപ്പോയി  .ഉരുണ്ടു കൂടിയ മേഘങ്ങളുടെ  ഭീമാകാര രൂപം അയാള്‍   മുപ് കണ്ടിട്ടുണ്ടായിരുന്നില്ല .. ആകാശം കീറി മുറിച്ചു  ഭൂമിയിലേക്ക് വീഴുന്ന മിന്നല്‍ പിണരുകള്‍ ഞട്ടലുണ്ടാക്കുന്നു .. നോക്കി നില്‍ക്കെ വിഴുങ്ങാന്‍ ഭാവത്തില്‍ അവ അടുത്ത് വന്നു

     പിന്നെ എല്ലാം പെട്ടന്നായിരുന്നു

   ഒരു ഊത്ത്   പോലെയാണ് ആദ്യം കാറ്റ് വന്നത് ..!!അടുത്ത വരവ് ആരവം പോലെയും! .മൂനാമത്തെ വരവോടെ ചുറ്റും ശട-പടാ എന്ന ശബ്ദം പൊങ്ങി ..!!എല്ലാം ഒന്ന് ഇളകി മറിയുന്നതും കണ്ടു
.
അതോടെ   ചുറ്റുപാടും പെട്ടന്ന് പേടി പ്പെടുത്തുന്ന ഒരു വെളിച്ചം ഇരച്ചു കയറി . മരങ്ങളൊക്കെ നിലം  പോത്തിയപ്പോഴുണ്ടായ   അപൂര്‍വ്വ വെളിച്ചം !!

എന്തൊക്കെയാണ്‌ മറിഞ്ഞു വീണത്‌ .?!  വീടുകളുടെ മേല്‍കൂര എവിടെ ?. വാഹനങ്ങള്‍ നിര്‍ത്തിയിടത്ത് ഇല്ല.. ഇലക്ട്രിക്‌  പോസ്റ്റുകള്‍ തകര്‍ന്നു കിടക്കുന്നു .. അങ്ങാടിയിലെ ജനമൊക്കെ എവിടെ ?  കാറ്റിന്‍റെ ചുഴിയില്‍ പെട്ട ഒരു പക്ഷി ലക്‌ഷ്യം തെറ്റി അയാളുടെ  മുന്നില്‍ വന്നു വീണു . ഇരുള്‍ മൂടിയ മേഘക്കൂടം വലിയ തുള്ളികള്‍ എറിഞ്ഞു ശീഘ്രം നീങ്ങി .

അയാള്‍  ഭീതിയോടെ ഖിയാമത്ത്‌ നാളിനെകുറിച്ചോര്‍ത്തുപോയി ..ആകാശം പൊട്ടിപ്പിളരുന്ന ,മലകള്‍ പഞ്ഞി പോലെ പറക്കുന്ന ഭൂമി  പത്തിരി പോലെ പരന്നു  പോകുന്ന    ഭീകര ദിനം ..! റബ്ബേ ..ലോകം അവസാനിക്കുകയാണോ ?

ഇരുള്‍മൂടിയ    ആകാശം   പോലെ    മനസ്സ്   വിറ കൊണ്ടു

    പത്തു മിനിട്ട് കഴിഞ്ഞപ്പോഴാണ് എല്ലാത്തിനും   ഒരു  വ്യക്തത വന്നത്- .സംഗതി   ഒരു   കൊടുംക്കാറ്റായിരുന്നു .പടിഞ്ഞാറു നിന്ന് വന്ന കാറ്റ് വടക്കോട്ടും തെക്കോട്ടും വീശിയിട്ടുണ്ട്.   ബേജാറോടെ അയാള്‍  ഉമ്മയെ വിളിച്ചു നോക്കി .ഉമ്മ പറഞ്ഞു

''അടുക്കളക്ക് ഇപ്പോ ആകാശമാ മേല്‍കൂര .!

  അയാള്‍  ബന്ധപ്പെട്ടവെര്‍ക്കെല്ലാം വിളിച്ചു .നാശങ്ങ്ളുടെ പലേ കണക്കുകളാണ് എവിടെയും .!അയാള്‍ക്  ഭയമായി ...

   ആരങ്കിലും മരിച്ചു കാണുമോ? ബാപ്പ എവിടെക്കാണ്ണ്‍  പോയത് ?സഹോദരിമാര്‍ വീടിലുണ്ടോ ?ആട് പശു കോഴി .മാവില്‍ കൂട് വെച്ച തത്തയും കുഞ്ഞുങ്ങളും ...!

    കലങ്ങി മറിഞ്ഞ്ആകാശത്തിലേക്ക് നോക്കി  അയാള്‍  ചോദിച്ചു

 ''റബ്ബേ എന്താന്ന്   ഇതിന്‍റെയൊക്കെ പൊരുള്‍?   സുന്തരമായ ഒരു ദിവസത്തെ എത്ര പെട്ടന്നാണ്  നീ  ദുഖകരമായ ദുരന്ത ദിനമാക്കിയത്?!!

   എന്നാല്‍ പിന്നീടുള്ള ദിനങ്ങളില്‍ ആരാധനാലയങ്ങളില്‍ ജനം വര്‍ദ്ധിച്ചത് അയാള്‍  കണ്ടു .അഴിമതിക്കാര്‍ക്കും .കള്ളന്മാര്‍ക്കും .പീഡന വീരന്മാര്‍ക്കുമൊക്കെ പെട്ടന്ന്‍ ഭക്തി വര്‍ദ്ധിചിരിക്കുന്നു.   കാറ്റിന്‍റെ ചെറിയ അനക്കങ്ങളെ പോലും ജനം ഭീതിയോടെ നോക്കുന്നു. കാറ്റിനെ ക്കുറിച്ച റേഡിയോ മുന്നറീപ്പ് വരുമ്പോള്‍  ജനങ്ങളുടെ മുഖം ഭീതി കൊണ്ട് നിറയുന്നു   ...

   അയാള്‍ ചിന്തിച്ചു ''മൂക്കിലൂടെ കയറിയിരങ്ങുന്നതും കാറ്റ് !കുളിരായ് വീശുന്നതും  കാറ്റ് ! കൊടുംകാറ്റായി തകര്‍ക്കുന്നതും കാറ്റ് !

 സത്യത്തില്‍ കാറ്റ് ഒരു മഹാ സംഭവം തന്നെ യല്ലേ?..കവിതയിലായാലും കഥയിലായാലും ഭൂമിയിലായാലും  ചോവ്വയിലായാലും ...!!!

                സ്നേഹ യുഗം





   വികസിച്ച് -  വികസിച്ച്   മനുഷ്യസമുദായം  ഇന്റെര്‍നെറ്റ് യുഗവും പിന്നിട്ട്  സ്നേഹ യുഗതിലെത്തി..
അവിടെ സ്നേഹ തുരുത്ത്  എന്ന ബോഡ്  തൂകിയ കടക്ക് നേരെ വിരല്‍ ചൂണ്ടി അയാള്‍ അവളോട് പറഞ്ഞു  

   ''വരൂ  നമുക്ക് അല്‍പ്പം സ്നേഹം വാങ്ങിക്കാം''

    സ്നേഹം   വില കൊടുത്തുവാങ്ങി   ദേഹത്ത് പൂശിയ  അവര്‍ കടല്‍ക്കരയിലും ഐസ്ക്രീം  പാരലരിലും
ആല്‍ച്ചുവട്ടിലുംമോക്കെയായി  സ്നേഹിച്ചു  നടന്നു ...

ക്രമേണ  പൂശിയ  സ്നേഹം  ഫോണിലെ  ബാലന്‍സ്  പോലെ
കുറഞ്ഞു  വന്നപ്പോള്‍  അവര്‍ വീണ്ടും സ്നേഹം വാങ്ങിക്കാന്‍ കടയിലേക്ക് പാഞ്ഞു .കടയില്‍ അപ്പോള്‍  നല്ലതിരക്കായിരുന്നു.
..
    ഒരിറ്റ് സ്നേഹം വില കൊടുത്താണങ്കിലും വാങ്ങിക്കാനുള്ള തിരക്ക് .....!!

    യുഗാന്തരങ്ങളെക്കുറിച്ച്   മണ്ടണ്ടന്‍ മൂസ്സപ്പ ഘാടമായി ചിന്തിച്ഛപോള്‍ വീണ്‌ക്കിട്ടിയ ചെറിയ അറിവത്രെ ഇത് .
     കൂയ് ...!!!
'

                            പനി പ്പേടി 





കോരിച്ചൊരിയുന്ന മഴ . കുറെ ദിവസമായി സുഹ്രത്തിനെ കണ്ടി ട്ട്.  അയാള്‍ക് ആധി തോന്നി


   അയാള്‍ ചെന്ന്‍ ബെല്ലില്‍ കുറെ അമര്‍ത്തി . അപ്പോള്‍ ക്ഷീണിച്ച സ്വരം കെട്ടു

 ''ക യറി വരൂ''

   അതിനൂതനവും സുന്തരവും വിശാലവുമായ വലിയ വീട്ടില്‍ സുഹ്രത്ത് പുതച്ച് കിടക്കു

കയാണ്ണ്‍.  മഴയുടെ കുളിരിലും  വിയര്‍ത്തിരുന്നു.സുഹ്രത്ത്.

   ''പനി -കിടിലമായ പനി;''  സുഹ്രത്ത് നിസ്സഹായതയോടെ  പറഞ്ഞു

   ''ഡോക്ടറെ കണ്ടില്ലേ ''?
  '' ഡോക്ടറും പനി പിടിച്ച് മരിച്ചു . ഇനി ഈ നഗരത്തില്‍  എവിടയാ ഡോക്ടര്‍'' ?

    അയാള്‍ വീടിന്‍റെ അകത്തളങ്ങളിലേക്ക് നോകി . മരണ ഗന്തം  ഗനീഭവിച്ച് കിടക്കുന്ന ഭീക

ര  മൌനം ...ആ വീട്ടില്‍ ഇനി സുഹ്രത്ത്   മാത്രമേ ഉള്ളൂവെന്നത് അയാള്‍ ഞ്ഞട്ടലോടെ ഓര്‍ത്തു

ചുറ്റുപാടുകളിലൊന്നും അന്ക്കങ്ങലില്ല , പനി നക്കിത്തുടച്ച്  ഒരു പ്രദേശത്തിന്റെ  ഭീകരത  അയാള്‍ തൊ

ട്ടറിഞ്ഞു . ആ നില്‍പ്പില്‍  ശ്മശാന  മൂകതയില്‍  ആളനക്കമില്ലാത്ത  കുറെ വീടുകള്‍ എ
 വിടയോ ചില പക്ഷികള്‍  മാത്രം ശോഗഗാനം  പാടുന്നു ...!!

   സുഹ്രത്തിനെ എടുത്ത്  അയാള്‍ വണ്ടിയില്‍ വെച്ചു  , സുഹ്രത്ത് പറഞ്ഞു

    ''വേണ്ട എന്നെയും  പനി  കൊണ്ടുപോയ്കോട്ടെ -എനിക്ക് ഇനി ആരുമില്ല ''

   അയാള്‍  അതിശീഘ്രം വണ്ടി ഓടിച്ചു.  വിശാലമായ  എട്ടുവരിപ്പാത വിജനമാന്ന്‍  നീരന്നുകിടക്കുന്ന  കട
ളില്‍ചിലത് മാത്രം പാതി  തുറന്നിട്ടണ്ട്നാ 
ക്ക് നീട്ടി നായ്ക്കള്‍ മരണ  ഗന്ധം  അന്വഷിച്ച്  നടക്കുന്നുണ്ട്  മനു
ഷ്യര്‍ മാത്രം  എവിടെയും  ഇല്ല  ..

മാസങ്ങള്‍ക്ക്മുംബ്  ഈ  റോഡില്‍  എന്ത് തിരക്കായിരുന്നു   !റോഡു വക്കില്‍  നിന്നാല്‍
മിനിറ്റില്‍അന്പത്   വാഹനങ്ങളുടെ  ഇരമ്പം  കേള്‍ക്കാമായിരുന്നു,  നിലാവില്‍ യുദ്ധഭൂമിയിലൂടെ ഒറ്റക് നട
ക്കുന്നത്പോലെ അയാള്‍ക്ക് തോന്നി. അയാളോര്‍ത്തു 

 -ഒരു മഴയോടെയാണല്ലോ  എല്ലാം സംഭവിച്ചത്   . മഴക്ക്
മുംബ് കഠിന ചൂടായിരുന്നു  ജനമെല്ലാം പറഞ്ഞു 

   എന്തൊരു ചൂട് മഴ വന്ന്ങ്കില്‍  എന്ന്...'

   മഴ വന്നു  . ഇപ്പോഴും പെയ്യുന്നുമുണ്ട് ,  മഴയുടെ കൂടെയാണ്ണ്‍  പനി   വന്നത് ..ആരുടെ ശരീരത്തിലാണ്ണ്‍
പനി  ആദ്യം  ചേക്കേറിയത്?  പനിക്ക്  മരണത്തിന്റ   മുഖമാന്നണ്ണ്‍  അയാള്‍ അറിഞ്ഞു കാണില്ല .  മരണംഅയാളെ
കൊണ്ടുപോയി,  പനി   മറ്റൊരാളിലേക്ക്   ചേക്കേറി  . പിന്നെ അതൊരു പതിവായി. പനിക്ക്  ലഹരിയായി  .ഉന്മാദ
നര്‍ത്തമാടി  പനി  നഗരമാകെ  ചുറ്റിയടിച്ചു    . മനുഷ്യരെ  മാത്രമേ  പനി സ്നേഹിച്ചുള്ളൂ...

  ദൂരെ  ആശുപത്രിയില്‍  സുഹ്രത്തിനെ   കിടത്തി  അയാള്‍ മടങ്ങി. സുഹ്രത്ത്  അവസാന  കാഴ്ച്ച്പോല   അപ്പോള്‍   അ
യാളെ നോക്കി .

  വലിയകട്ടിടങ്ങളുടെ   ഇടനാഴികളിലൂടെ  വളരെപ്രയാസപ്പെട്ട്  വഴി  തേടി അയാള്‍   ആകാശ  ച്ചുവട്ടിലെത്തി
ജനം   വല്ലാതെ   അന്താളിപ്പിലാണ്ണ്‍. മുഖം   ഭയവിഹ്വലം..  ഒരായിരം,ജനങ്ങളെ ആട്ടിപ്പായിച്ച്ണ്ടാക്കിയ    പതുവരി
 പ്പാത വിജനം ...

   അയാള്‍ അതിശീഘ്രം വണ്ടി ഓടിച്ചു  . വഴിയോരത്ത്   കടുത്ത വര്‍ണങ്ങള്‍അണിഞ്ഞു നില്‍ക്കുന്നപുത്തന്‍ വീടു
കളും   മൌനത്തില്‍   ആണ്ട് കിടക്കുന്നു .  ദൂരെ ആകാശതിലെക്കുയര്‍ന്ന ഫാക്ടറിയുടെ പുക ക്കുഴലില്‍ ദൂമങ്ങളില്ല

സൂര്യനാകട്ടെ   ഭീതിതമായൊരു   ചെമപ്പിലാണ്ണ്‍   . ഭൂമി  നിഘൂട  മൌനം പൂണ്ട്  ചിരിക്കുകയാണോ? 

വികസിച്ച്-വികസിച്ചു പൊട്ടിത്തെറിക്കല്‍ ഇങ്ങനെയാന്നോ..?!!!
 ''  വികസനം ...അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു
   
  തിമര്‍ത്തുപെയ്യുന്നമഴയിലൂടെ   വണ്ടികുതിച്ച്പാഞ്ഞു

  ഒരു കൊടും വളവില്‍വെച്ച് അയാള്‍ക്കും തോന്നി  ''പനിക്കുന്നുണ്ടോ...!!!?

  അയാള്‍ അപ്പോള്‍ മോഹിച്ചു

  എല്ലാം സ്വപ്ന മായിരുന്നങ്കില്‍ എന്ന്...!
                        രഹസ്യ -പരസ്യം


വാര്‍ധക്യം ചുളിവു വരച്ച അമ്മായിംമയുടെ മുഖത്ത് കുഞ്ഞിക്ക ദീസ  ചെളിപുതഞ്ഞ ചൂല്കൊണ്ടടിച്ചു. ഊന്നു വടിയും  കുത്തി ചോദിക്കാന്‍ ചെന്ന അമ്മോച്ചനു നേരെ  കല്ല് ഉരല്‍ ഉരുട്ടി വിട്ട് ഭീഷണിപ്പെടുത്തി.!!!

   സെറാമിക്ടൈല്‍സ് പാകിയ വലിയ വീടിന്‍റെ ചുമരുകള്‍ വിറച്ചുപോയി.
   ഭര്‍ത്താവ് വന്നപ്പോള്‍ഇരകള്‍പരാതിഉയര്‍ത്തും മുമ്പേ കള്ളകരച്ചിലോടെ കുഞ്ഞിക്കദീസ പറഞ്ഞു

  ''ങ്ങടെ-തന്തയും തള്ളയും- ന്നെ ചൂലുകൊണ്ട് അടിച്ചു ,ഉരലുകൊണ്ട് കുത്തി ....ഓര്‍ത്തോ -ന്‍റെ ബാപ്പക്ക് മൂന്നു ബസ്സ്‌ ഉണ്ട്.ആനയും റബ്ബര്‍ തോട്ടവുമുണ്ട്,ഞാനൊന്നു ഫോണ്‍ വിളിച്ചാല്‍ ,,ങേ ''

    കണ്ണുനീരില്‍ മനസ്സലിഞ്ഞ ഭര്‍ത്താവ് കുഞ്ഞുക്കദീസയുടെ ഓരം ചേര്‍ന്ന് മാതാപിതാക്കളെ തീപാറും പോലെ നോക്കി.

  ആ വര്ദ്ധഹ്രദയങ്ങള്‍ തേങ്ങി  ''ന്‍റെ റബ്ബേ ...!!

  ഒരു നാഴിക കഴിഞ്ഞു കാണും . കഞ്ഞിപ്പാത്രതിന്നു മുന്നില്‍ ഇരുന്ന ഭര്‍ത്താവ് കണ്ണ് ചുവപ്പിച്ചു ചോദിച്ചു.

  ''എന്താടീ കഞ്ഞിയില്‍ ഉപ്പിടാഞ്ഞത്? മരമണ്ടി.കുഞ്ഞുക ദീസ ..''

  കുഞ്ഞുക്കദീസ ഒന്ന് തുള്ളി.പിന്നെ കഞ്ഞിക്കലം  ഭര്‍ത്താവിന്‍റെ തലയിലേക്ക് കമഴ്ത്തിയിട്ട്‌ ന്ജളിഞ്ഞു നിന്ന് പറഞ്ഞു''ന്‍റെ ബാപ്പാക്ക് ബസ്സുണ്ട് ആനയുണ്ട് റബ്ബര്‍ തോട്ടമുണ്ട് ..ഞാനൊന്നു ഫോണ്‍ ഞാക്കിയാല്‍ ഹാ ...!

   കുറേപേര്‍ ആവത് ശ്രമിച്ചിട്ടും കഞ്ഞിക്കലം തലയില്‍ നിന്ന് ഊരാന്‍ ഭര്‍ത്താവിന്നു കഴിഞ്ഞില്ല .കഞ്ഞിക്കലതിനുള്ളിലെ ഇരുട്ട് അയ്യാളെ വല്ലാത്തൊരു തീരുമാനത്തിലെത്തിച്ചു

      ''കുഞ്ഞുക്കദീസ ഈസ് ഡാവോഴ്സ്''

     കുഞ്ഞുക്ക് ദീസ യുടെ  രണ്ടാം കെട്ടുംഅങ്ങനെ പൊട്ടി

    കുഞ്ഞുക്ക്ദീസ ഇപ്പോള്‍ വീട്ടില്‍ ഇരിപ്പാന്നു.മൊബൈലില്‍ കാസ്റ്റ്മാര്‍ കെയറിലേക്ക് വിളിക്കലാണ്ണ്‍ മുഖ്യ ജോലി.കാശുപോകാതെസോള്ലാമല്ലോ..!!!
  ഈ രഹസ്യങ്ങളൊക്കെഞാന്‍ അറിഞ്ഞത്-മൂന്ന് ബസ്സും ആനയുംറബ്ബര്‍ തോട്ടവും ഉള്ള ആളുടെ മകളുടെ വിവാഹ പരസ്യത്തിലേക്ക് വിളിച്ചപോഴാണ്ണ്‍.

  ഇനി ഓളെ കേട്ടിയാലറിയാം കുഞ്ഞുക്ക്ദീസ ശരിക്കും ആരാണെന്ന്...!!!