മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

കൂമന്‍

മിനികഥ 
             രാത്രിയുടെ കറുപ്പില്‍ പാത്തുമ്മയെ  തുറിച്ച് നോക്കി കൂമന്‍ അമര്‍ത്തി മൂളി.
                        ഉള്ളം നടുങ്ങിയ പാത്തുമ്മ വാതില്‍ പടിയില്‍ ചിരവ കുനിച്ചു വച്ചു. 
 ചൂലെടുത്ത് ചാരി വച്ചു.മുറം എടുത്ത് കമഴ്ത്തി.അമ്മിക്കുട്ടിയെ അമ്മിയുടെ അടുത്തെത്തിച്ചു.
                          " ഒഴിഞ്ഞു പോട്ടെ  ദുഃശകുനം....‍"
                          സുന്ദരമായ പ്രഭാതം.
        നീലാകാശം. ‍ ‍‍‍‍‍സൂര്യന്‍റെ ചെമന്ന രശ്മികള്‍ കോലായിലേക്ക് ചെരിഞ്ഞു വീഴുന്നു. അപ്പോള്‍ പുഞ്ചിരി തൂകുന്ന മുഖവുമായി പടിവാതില്‍ക്കല്‍ നില്‍ക്കുന്നു,സ്വര്‍ണ്ണബിസ്കറ്റുമായി കടല്‍ താണ്ടി വന്ന പുതുമാരന്‍....
                                 നിനച്ചിരിക്കാതെ പാത്തുമ്മയുടെ മനസ്സില്‍ സന്തോഷത്തിന്‍റെ കുളിര്‍ക്കാറ്റ് വീശി.
പുതപ്പിനുള്ളില്‍ ചൂടുപുകഞ്ഞ അന്നു രാത്രിയിലും കൂമന്‍ നീട്ടി മൂളി. അപ്പോള്‍ പാത്തുമ്മ പറഞ്ഞു.
                      " കളിയാക്കാതെ പോ.... കൂമാ..."
ഫൈസല്‍ കണ്ണത്തുംപാറ: (ചന്ദ്രിക ആഴ്ചപ്പതിപ്പ്‌ )

1 comment: