മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

ആത്മബന്ധങ്ങള്‍


മിനിക്കഥ 
  
 കുശവന്‍ എനിക്കൊരു മണ്‍ചട്ടി തന്നു. 
      കളിമണ്‍ കുഴച്ച് ഭംഗിയായി രൂപപ്പെടുത്തിയ,  ചൂളയില്‍ ചുട്ടെടുത്ത , മുട്ടിയാല്‍  മുഴങ്ങുന്ന പുത്തന്‍ ചട്ടി.  ആ ചട്ടിയില്‍ ഞാന്‍ കഞ്ഞി വച്ചു. ആറി തുടങ്ങിയപ്പോള്‍ ഞാന്‍ അതു മുക്കിക്കുടിച്ചു.  വയറു നിറഞ്ഞു വീര്‍ത്തിട്ടും കഞ്ഞി മുഴുവന്‍ തീര്‍ന്നിട്ടും മതിവന്നില്ല.
         പുത്തന്‍ ചട്ടിയില്‍ നിന്നും കഞ്ഞിയിലേക്ക് അലിഞ്ഞ് ചേര്‍ന്ന മണ്ണിന്‍ ചുവ കഞ്ഞിക്ക് ഏതോ അനിര്‍വചനീയമായ രുചി നല്‍കിയിരുന്നു. ആ രുചി വായില്‍ നിന്നും നേരിട്ട് ആത്മാവിലേക്കാണ്  സഞ്ചരിക്കുന്നതെന്ന്‍ എനിക്ക് തോന്നി.
        മണ്‍ ചുവരില്‍  വെള്ളമൊഴിച് മണക്കുമ്പോഴും പുത്തന്‍ മഴ വീണു മണ്ണുരുണ്ട് തുള്ളിചാടുമ്പോഴും  ഇതേ രുചി സുഗന്ധമായി എന്നുടെ ആത്മാവിനെ പുളകം കൊള്ളിക്കുന്നതും ഞാനോര്‍ത്തു.

                      '' എത്ര രുചിച്ചിട്ടും മതിവരാതെ.....
                        എത്ര മണത്തിട്ടും കൊതിതീരാതെ...''

 ഏതോ  ആത്മബന്ധത്തിന്‍റെ പൂര്‍വ്വകാല സ്മരണകള്‍ അവയില്‍ ഒളിഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി. ആ സ്മരണകളുടെ ഉറവിടം തേടി ഞാനലഞ്ഞു. ആ അലച്ചിലിനിടെ ഞാന്‍ കണ്ടു,
                    ''മുട്ടിയാല്‍ മുഴങ്ങുന്ന മണ്ണില്‍ നിന്നും ഞാന്‍ മനുഷ്യനെ സൃഷ്ട്ടിച്ചു 
                      എന്ന വേദ വാക്യം''.

           ഫൈസല്‍ കണ്ണത്തുംപാറ     (പ്രബോധനം വാരിക. 2002 ജൂലൈ ,12)

No comments:

Post a Comment